രാവിലെ ഉറക്കമെഴുന്നേറ്റ് വന്നപ്പോൾ കണ്ടത് വീട്ടിന്റെ വരാന്തയിൽ ഇട്ടിരുന്ന ചാരു കസേരയിൽ ചുരുണ്ടു കൂടി കിടന്നുറങ്ങുന്ന ശ്രീ പത്മനാഭനെയാണ്
തട്ടി ഉണർത്തി ചോദിച്ചു.
ഇതെന്താണപ്പാ ഇവിടെ ഇങ്ങനെ ?
ചുവന്നു വീങ്ങിയ കണ്ണുകൾ തിരുമി പത്മനാഭന്‍ പറഞ്ഞു:
ഒന്നും പറയണ്ട. ഒരാഴ്ച്ചയായി വീട്ടിന്റെ താഴ്ത്തെ നിലയിൽ ലവന്മാർ വന്ന് തട്ടും മുട്ടും ബഹളവും. ചെവിയും തലയും കേൾക്കണ്ടാ. അനന്തൻ പള്ളും വിളിച്ച് എങ്ങോട്ടോ ഇഴഞ്ഞ് പോയി. ഞാനുമിങ്ങു പോന്നു.
അകത്തേക്ക് നോക്കി ഞാൻ പറഞ്ഞു: “രണ്ട് ചായ”.
No comments:
Post a Comment