ഉള്ളിലെ ‘ഞാൻ’ എന്ന സ്വാനുഭവം. അത്
എന്നിലും
നിന്നിലും
അവതാരമായ കൃഷണനിലും
ദൈവപുത്രനായ ക്രിസ്തുവിലും
ലോകം പിടിച്ചടക്കാൻ ഒരുമ്പിട്ട ഹിറ്റ്ലറിലും
അഹിംസയുടെ പ്രവാചകനായ ഗാന്ധിയിലും
ആകാശ വിതാനത്തിൽ പാറിപറക്കുന്ന പരുന്തിലും
കാടിളക്കി വാഴുന്ന സിംഹത്തിലും
പൊടിയോളം പോന്ന ഉറുമ്പിലും
കണ്ണിന് ദൃശ്യമാവാത്ത അമീബയിലും
വ്യത്യാസമൊന്നും കൂടാതെ ഒരുപോലെ പ്രകാശിച്ചു നില്ക്കുന്നു.
ഈ വെളിച്ചം ഇല്ലെങ്കിൽ
നീയില്ല, ഞാനില്ല
കൃഷ്ണനില്ല, ക്രിസ്തുവില്ല
ഹിറ്റ്ലറില്ല, ഗാന്ധിയില്ല
പരുന്തില്ല, സിംഹമില്ല
ഉറുമ്പില്ല, അമീബയില്ല
വികാരങ്ങളും, വിചാരങ്ങളുമടങ്ങിയ മനസ്സില്ല
ഈ പ്രപഞ്ചമെന്ന അനുഭവമില്ല
ഞാൻ എന്ന വെളിച്ചം സകല ചരാചരങ്ങളെയും ഉള്ളതാക്കി നിർത്തുന്ന കേവല ഉണ്മയുടെ വെളിച്ചം.
ഈശ്വരനെ തിരഞ്ഞ് എത്തിയവരോട്
ആര്യാവർത്തത്തിലെ ഋഷിമാർ പറഞ്ഞു: "തത്ത്വമസി - അത് നീ തന്നെ".
ഹൊറേബു പർവ്വതത്തിൽ ജ്വലിച്ചുയർന്ന അഗ്നി പറഞ്ഞു: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു”.
കബാല ദർശനങ്ങൾ പറഞ്ഞു: " കേവല ഉണ്മയെന്ന ആ വസ്തു തത്ത്വം ഒന്നൊഴിയാതെ എല്ലാത്തിനെയും പുണർന്നിരിക്കുന്നു. അതല്ലാതെ യഥാർത്ഥത്തിൽ ഇവിടെ മറ്റൊന്നും തന്നെ നിലവിലില്ല. അത് എല്ലാത്തിന്റെയും അസ്തിത്വത്തിന് കാരണമാകയാൽ അതിനെകൂടാതെ ഒന്നിനും സ്വന്തമായി നിലനിൽപ്പില്ല. അത് എല്ലാത്തിനെയും ഉള്ളതാക്കിത്തീർക്കുന്നു. നിലനിൽപ്പിന്റെയെല്ലാം ഉണ്മ കേവല ഉണ്മയുടെതാണ് ".
നാരായണഗുരുദേവൻ പറഞ്ഞു:
അറിയും മുൻപേതെന്നാ-
ലറിവില്ലാതൊന്നുമിങ്ങിരിപ്പീല;
അറിവറ്റതിതേതിരു-
ണ്ടറിവെന്നാലൊന്നുമിങ്ങുകാണ്മീല.
( ഈ പ്രപഞ്ചം ഇങ്ങനെ അറിയുന്നതിനു മുൻപ് ഇതെന്തായിരുന്നു എന്നു ചോദിച്ചാൽ അറിവ് (കേവല ഉണ്മ) ഇല്ലാതെ ഒന്നിനും നിലനിൽപ്പില്ല എന്നു ധരിക്കേണ്ടതാണ്. അറിവിൽ പെടാത്ത പദാർത്ഥം ഏതാണ്; അങ്ങനെയൊന്നില്ല. അറിവിന് (ഉണ്മെയ്ക്ക്) അവസാനമുണ്ടെന്നു വന്നാൽ പിന്നെ ഒന്നുംതന്നെ കാണ്മാനുണ്ടാവില്ല ).
അതിനാൽ
" അറിവിലുമേറിയറിഞ്ഞിടുന്നവൻത -
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി -
ത്തെരുതെരെ വീണുവണങ്ങിയോതിടേണം ".
എന്നിലും
നിന്നിലും
അവതാരമായ കൃഷണനിലും
ദൈവപുത്രനായ ക്രിസ്തുവിലും
ലോകം പിടിച്ചടക്കാൻ ഒരുമ്പിട്ട ഹിറ്റ്ലറിലും
അഹിംസയുടെ പ്രവാചകനായ ഗാന്ധിയിലും
ആകാശ വിതാനത്തിൽ പാറിപറക്കുന്ന പരുന്തിലും
കാടിളക്കി വാഴുന്ന സിംഹത്തിലും
പൊടിയോളം പോന്ന ഉറുമ്പിലും
കണ്ണിന് ദൃശ്യമാവാത്ത അമീബയിലും
വ്യത്യാസമൊന്നും കൂടാതെ ഒരുപോലെ പ്രകാശിച്ചു നില്ക്കുന്നു.
ഈ വെളിച്ചം ഇല്ലെങ്കിൽ
നീയില്ല, ഞാനില്ല
കൃഷ്ണനില്ല, ക്രിസ്തുവില്ല
ഹിറ്റ്ലറില്ല, ഗാന്ധിയില്ല
പരുന്തില്ല, സിംഹമില്ല
ഉറുമ്പില്ല, അമീബയില്ല
വികാരങ്ങളും, വിചാരങ്ങളുമടങ്ങിയ മനസ്സില്ല
ഈ പ്രപഞ്ചമെന്ന അനുഭവമില്ല
ഞാൻ എന്ന വെളിച്ചം സകല ചരാചരങ്ങളെയും ഉള്ളതാക്കി നിർത്തുന്ന കേവല ഉണ്മയുടെ വെളിച്ചം.
ഈശ്വരനെ തിരഞ്ഞ് എത്തിയവരോട്
ആര്യാവർത്തത്തിലെ ഋഷിമാർ പറഞ്ഞു: "തത്ത്വമസി - അത് നീ തന്നെ".
ഹൊറേബു പർവ്വതത്തിൽ ജ്വലിച്ചുയർന്ന അഗ്നി പറഞ്ഞു: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു”.
കബാല ദർശനങ്ങൾ പറഞ്ഞു: " കേവല ഉണ്മയെന്ന ആ വസ്തു തത്ത്വം ഒന്നൊഴിയാതെ എല്ലാത്തിനെയും പുണർന്നിരിക്കുന്നു. അതല്ലാതെ യഥാർത്ഥത്തിൽ ഇവിടെ മറ്റൊന്നും തന്നെ നിലവിലില്ല. അത് എല്ലാത്തിന്റെയും അസ്തിത്വത്തിന് കാരണമാകയാൽ അതിനെകൂടാതെ ഒന്നിനും സ്വന്തമായി നിലനിൽപ്പില്ല. അത് എല്ലാത്തിനെയും ഉള്ളതാക്കിത്തീർക്കുന്നു. നിലനിൽപ്പിന്റെയെല്ലാം ഉണ്മ കേവല ഉണ്മയുടെതാണ് ".
നാരായണഗുരുദേവൻ പറഞ്ഞു:
അറിയും മുൻപേതെന്നാ-
ലറിവില്ലാതൊന്നുമിങ്ങിരിപ്പീല;
അറിവറ്റതിതേതിരു-
ണ്ടറിവെന്നാലൊന്നുമിങ്ങുകാണ്മീല.
( ഈ പ്രപഞ്ചം ഇങ്ങനെ അറിയുന്നതിനു മുൻപ് ഇതെന്തായിരുന്നു എന്നു ചോദിച്ചാൽ അറിവ് (കേവല ഉണ്മ) ഇല്ലാതെ ഒന്നിനും നിലനിൽപ്പില്ല എന്നു ധരിക്കേണ്ടതാണ്. അറിവിൽ പെടാത്ത പദാർത്ഥം ഏതാണ്; അങ്ങനെയൊന്നില്ല. അറിവിന് (ഉണ്മെയ്ക്ക്) അവസാനമുണ്ടെന്നു വന്നാൽ പിന്നെ ഒന്നുംതന്നെ കാണ്മാനുണ്ടാവില്ല ).
അതിനാൽ
" അറിവിലുമേറിയറിഞ്ഞിടുന്നവൻത -
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി -
ത്തെരുതെരെ വീണുവണങ്ങിയോതിടേണം ".
No comments:
Post a Comment